കോടതിയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ബന്ധുകള്‍ക്ക് കിട്ടിയതിനാല്‍ അവര്‍ യുവതിയെ തടഞ്ഞു വെച്ചു. യുവതിയുടെ സുഹൃത്ത് കോടതിയില്‍ നല്‍കിയ ഹേബിയസ് ഹോര്‍പ്പസ് ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ മോചിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. അഭിഭാഷകൻ ഉത്കർഷ് സിംഗ് മുഖേനയാണ് ദമ്പതികൾ കേസ് സമർപ്പിച്ചിരിക്കുന്നത്.
ട്വിറ്ററിന്‍റെ വാദം കേട്ട ജസ്റ്റിസ് ഡിഎൻ പട്ടേലും ജസ്റ്റിസ് ജ്യോതി സിംഗും കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 27 ലേക്ക് മാറ്റി. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനോട് ഹൈക്കോടതി നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി ഫയല്‍ ചെയ്തിട്ടുണ്ട്. അഭിഭാഷകന്‍ വിനീത് ജിന്‍ഡാലാണ് പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.
ഇന്ത്യന്‍ വിവരസാങ്കേതിക നിയമ പ്രകാരം ലഭിക്കുന്ന എല്ലാ പരാതികളിലും മാസം തോറും റിപ്പോര്‍ട്ട് തയാറാക്കണം. അതിനോടൊപ്പം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുകയും വേണം. ഇക്കാര്യങ്ങള്‍ക്കെല്ലാം മേല്‍നോട്ടം വഹിക്കേണ്ടത് പരാതി പരിഹാര ഓഫീസറാണ്.
മൃതദേഹങ്ങള്‍ ഈ മാസം 11 - വരെ സംസ്കരിക്കരുത് എന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പോസ്റ്റ്‌മോര്‍ട്ടം പ്രകൃയ ക്യാമറയില്‍ പകര്‍ത്തണമെന്നും ഡി.എന്‍.എ സാമ്പിളുകള്‍ എടുത്ത് സൂക്ഷിക്കണമെന്നും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ആശുപത്രികള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
കലാപം ശമിക്കുന്നത് വരെ രണ്ടാഴ്ചക്കാലം രാത്രികാലങ്ങളിലും കോടതികള്‍ പ്രവര്‍ത്തിക്കണം. ഇതിനായി സബ് ഡിവിഷണല്‍ മജിസ്ട്രെറ്റുമാരെ നിയോഗിക്കാന്‍ ജില്ലാ ജഡ്ജിമാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.